Thursday, February 21, 2013

വഴിവിളക്ക്

രാവേറെ കടന്നു പോകും തോറും
 നിലാവ് മങ്ങി മങ്ങി വരുന്നു....
ഒടുവില്‍....
ഒരു നിഴല്‍ പോലും കാണാനാവാതെ
ഇരുട്ടിനെ നോക്കിയിരിക്കെ
കണ്‍കോണിലെവിടെയോ ഒരു തുള്ളി
പുറത്തിറങ്ങാന്‍ അനുവാദം ചോദിയ്ക്കുന്നു..
കടന്നുപോയ രാത്രികളിലെങ്ങോ
വഴിയറിയാതുഴറിയപ്പോള്‍...
ഒരു തിരി വിളക്കുമായി മുന്‍പേ നടന്ന
വഴിയാത്രക്കാരനും
ഇടയിലേതോ വഴിയമ്പലത്തില്‍..
ഉണരാതെ ഉറങ്ങുന്നു...
ഇനിയുമെനിയ്ക്കു പോകേണ്ടതുണ്ട്..
കാതങ്ങള്‍ക്കപ്പുറത്തേക്ക്....
നീറുന്നൊരീ ഹൃദയം ഉരുക്കിയൊഴിച്ച്
ഈ വിളക്കു ഞാന്‍ വീണ്ടും തെളിയ്ക്കുന്നു..
തിരികെയണയാനായില്ലെങ്കിലും...
നീയുണരുമ്പോള്‍  ‍ കൂട്ടായിരിക്കാന്‍..........

No comments:

Post a Comment